ഇയര്‍ ഫോണ്‍ ചെവിയില്‍ വെക്കുന്നവര്‍ ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ ചെവിയുടെ

ശബ്ദതരംഗങ്ങൾ അതായത് നമ്മുടെ ഇയർഫോണും മറ്റും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണിത്. ശബ്ദ തരംഗങ്ങൾ ചെവിയിലെ ഏറ്റവും ചെറിയ രോമങ്ങളുടെ കൂട്ടത്തിൽ എത്തുന്നു. കൂടുതൽ ആയി ഇയർഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ഈ അറിവ് അറിയാതെ പോകാൻ പാടില്ല. കൂടുതൽ സമയങ്ങളിൽ
ഇയർഫോണും മറ്റും ഉപയോഗിച്ച് പാട്ടുകേൾക്കുകയോ സിനിമ കാണുകയോ ചെയ്യുന്നവരാണ്. അത്തരം ആളുകൾ അറിയേണ്ട ഒരു കാര്യമാണ് ലോകാരോഗ്യ സംഘടനയുടെ ഓർഗനൈസേഷൻ വഴി ഇപ്പോൾ പുറത്തു വരുന്നത്.

പ്രതിവർഷം കോടിക്കണക്കിന് പേർക്കാണ് ഈയൊരു ശീലം കൊണ്ട് കേൾവി തകരാറുകളും സംഭവിക്കുന്നത്. പ്രത്യേകിച്ച് യുവാക്കളിൽ ഇത് കണ്ടുവരുന്നുണ്ട്. കുട്ടികളിലും ഇത്‌ കണ്ടുവരുന്നുണ്ട് എന്ന് ആണ് അറിയുന്നത്. ഇയർ ഫോണിലെ അമിത ഉപയോഗം കുട്ടികളിൽ പ്രശ്നം വരുത്തുന്നുണ്ട്. 35 വയസ്സിനു താഴെയുള്ളവർക്ക് ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് അടുത്തകാലത്ത് പുറത്തു വന്ന പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 80 ശതമാനം പേരും ഇയർഫോണിൽ ഉച്ചത്തിൽ ശബ്ദത്തിൽ പാട്ട് കേൾക്കുന്ന ശീലം ഉള്ള ആളുകളാണ് എന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നത്. ശബ്ദം ചെറിയ രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന ദ്രാവകം ഉള്ള ക്ലോക്കിയ എന്ന ഭാഗത്തേക്ക് എത്തുകയാണ് ചെയ്യുന്നത്.

ഈ ഭാഗത്ത് എത്തിയ ശബ്ദതരംഗങ്ങൾ അവിടെ എത്തുമ്പോൾ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തിൽ എത്തുന്നുണ്ട്. ഇത്‌ ശബ്ദതരംഗം കൂടുന്നതിനനുസരിച്ച് കൂടുകയാണ് ചെയ്തത്. ഇത്തരത്തിൽ അമിത ശബ്ദം കേൾക്കുമ്പോൾ ക്ലോക്കിയയുടെ ഭാഗമാണ് തകരാറിലാകുന്നത്. ഒരിക്കൽ നശിച്ചു പോവുകയാണെങ്കിൽ പിന്നീട് ഉണ്ടാകാൻ സാധിക്കാത്ത തരത്തിലുള്ള കോശങ്ങളാണ് ഈ ഭാഗങ്ങളിൽ ഉള്ളത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇയർഫോണിന് പകരം നമ്മൾ ഹെഡ് ഫോൺ ഉപയോഗിക്കുന്നതും ശബ്ദം കുറച്ചു കേൾക്കുന്നത് പരിഹാരം നൽകുന്നു.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ തന്നെയാണ് അവയൊക്കെ.അതുപോലെതന്നെ ഈ ഇയർഫോൺ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിലും അണുബാധ ഉണ്ടാകുന്ന സാധ്യത കൂടുതലാണ്. ഒരാൾ ഉപയോഗിക്കുന്ന ഇയർഫോൺ കഴിവതും മാറ്റോരു വ്യക്തി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

കാർഷിക നിയമം വീണ്ടും വന്നേക്കാം

നമ്മളുടെ രാജ്യത്തെ കർഷകർ ഒരു വർഷത്തോളം സമരം ചെയ്തതിന്റെ ഭാഗമായി കാർഷിക നിയമം കേന്ദ്ര സർക്കാർ ഒഴിവാക്കിയതായി തീരുമാനിച്ചിരുന്നു. ഒരുപക്ഷെ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല എന്നാണ് കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ പറയുന്നത്. നിയമങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്. കാർഷിക നിയമം പിൻവലിച്ചതിന് കേന്ദ്ര സർക്കാരിന് നിരാശയില്ലാണെന്നും ഒരു പടി പിന്നോട്ട് വെച്ചെങ്കിലും എപ്പോൾ വേണമെങ്കിലും കുതിച്ചു ചാട്ടം ഉണ്ടായേക്കാം എന്നാണ് നരേന്ദ്ര സിംഗ് തോമർ വെളിപ്പെടുത്തിയത്.

ഏകദേശം ഒരു വർഷത്തോളം കർഷകരുടെ നീണ്ട സമരത്തിനൊടുവിലാണ് കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാൻ തയ്യാറായത്. സമരത്തിന്റെ ഇടയിൽ നിരവധി പേർ മരിച്ചു പോകുകയും പരിക്കേൾക്കുകയും ചെയ്തിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിന് മുമ്പ് വലിയ രീതിയിൽ ചർച്ചകൾ ഒന്നും സർക്കാർ നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാറിനുനെതിരെ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു. എന്തുകൊണ്ടാണ് വിമർശനങ്ങൾ ഉയർന്നിരുന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നു.

പ്രധാനമന്ത്രി അടക്കമുള്ള എല്ലാ ഉത്തരവാദിത്തമുള്ള മന്ത്രിമാർ ഇതിനെ കുറിച്ചുള്ള നിലപാടുകൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. കർഷകർക്ക് അനുകൂലമായ നിലപാട് മറ്റ് ചിലർക്ക് നിരാശയുണ്ടെങ്കിലും അതിനു കേന്ദ്ര സർക്കാർ പ്രേശക്തി നൽകിയിരുന്നില്ല. പിൻവലിച്ച നിയമങ്ങൾ വീണ്ടും തിരിച്ചു കൊണ്ടു വരാനുള്ള സാധ്യതകൾ ഏറെയാണെന്നും ഇനിയും ഇത്തരം നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കിയാൽ കർഷകരെ ബാധിക്കുകയും വീണ്ടും സമരത്തിലേക്ക് പോകേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാരിലുള്ള മന്ത്രിമാർ തന്നെ നിലപാടുകൾ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഒന്നും നടപ്പിലാക്കിട്ടില്ല.

കേന്ദ്ര സർക്കാർ പിൻവലിച്ച നിയമം വീണ്ടും ഇന്ത്യ എന്ന മഹാരാജ്യത്ത് നടപ്പിലാക്കിയാൽ ഇന്ത്യയിൽ കണ്ട എക്കാലത്തെയും വലിയ കർഷകരുടെ സമരമായി കാണേണ്ടി വന്നേക്കാം. അതുമാത്രമല്ല കർഷകർ വലിയ പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വർഷത്തിൽ ഒരു ദിവസം പോലും ഇടവേളയില്ലാതെയാണ് കർഷകർ സമരം ചെയ്തത്. അതിന്റെ ഫലമായിട്ട് മാത്രമാണ് കേന്ദ്ര സർക്കാർ കാർഷിക രംഗത്ത് ഉണ്ടായിരുന്ന നിയമം യാതൊരു ചർച്ചയും കൂടാതെ നീക്കി കളഞ്ഞത്. ഇനി കാർഷിക നിയമം രംഗത്ത് കൊണ്ട് വന്നാൽ കർഷകരെ മാത്രമായിരിക്കല്ല ഇന്ത്യയിലുള്ള ഓരോ വ്യക്തികളെയും ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *